Skip to main content

പ്രേമലേഖനം

ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍ .....???   ഒന്ന് നോക്കാം.....!!!
________________-_____________
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാൻകടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം .
നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധർവ്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദായങ്ങള്‍ എടുത്തു അനുഭവിച്ചും യഥാവിധി സന്താനങ്ങളെ ജനിപ്പിച്ചും നടന്നു പോരെണ്ടുന്നതും അപ്രകാരം നടന്നു വരവേ പര പുരുഷ സമ്പര്‍ക്കമോ ചാരിത്ര്യ ഭ്രംശമോ മറ്റു വല്ലതും കണ്ടു പോയാല്‍ ഈ ബന്ധം ഒഴിമുറി വച്ചൊഴിഞ്ഞു നിന്നില്‍ നിന്നും ഈടാക്കേണ്ടുന്നതായ കുടിക്കട ബാധ്യതകള്‍ സിവില്‍ ആയും ക്രിമിനല്‍ ആയും ഡിക്രി ചെയ്തു നടത്തി എടുക്കാനുള്ള സര്‍വ്വവിധ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമായിരിക്കുന്നതും അതിനെ ചോദ്യം ചെയ്യാന്‍ നിനക്ക് യാതൊരു വിധ അവകാശവും ഇല്ലത്തതായിരിക്കുമെന്നും ഇതിനാല്‍ നിന്നെ തെര്യ പെടുത്തി കൊള്ളുന്നു.
എന്ന് ഇപ്രകാരം എഴുതി കൊടുത്ത കിട്ടു പണിക്കര്‍ കൃഷ്ണ പണിക്കര്‍ (ഒപ്പ്)
----------------------------------------------------
ഇതില്‍ വെട്ടു തിരുത്തലുകള്‍ ഇല്ല
***************** **

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...