Skip to main content

ഇന്റർവ്യൂ

*ഇന്റർവ്യൂ*


ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ് കൗമാരപ്രായം കഴിഞ്ഞ മനു.
കർക്കശക്കാരനായിരുന്നു അവന്റെ പിതാവ് .
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന പിതാവിനോട് ഭയമായിരുന്നു മനുവിന്. തന്റെ ചെറിയ പിഴവുകൾക്ക് പോലും അച്ചൻ ശകാരിക്കും.
കേട്ടു മടുത്തൂ അവന്.
പിന്നീടാ ഭയം വെറുപ്പായി മാറി.
ഫാൻ ഓഫാക്കാതെ പോയതിന്, ടിവി വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്ത് പോയി നിന്നതിന് , കുളിമുറിയിൽ ടാപ്പ് ലീക്കായ തിന്,
നനഞ്ഞ തോർത്ത് ബെഡിൽ ഇട്ടതിന്;
ഒക്കെ അവൻ വഴക്ക് കേട്ടു കൊണ്ടിരുന്നു.

അങ്ങനെയാണ് ഒരു ജോലിക്ക്, ഇന്റർവ്യു വിന് ക്ഷണം വന്നപ്പോൾ അവൻ ചിന്തിച്ചത്.
. "ജോലി കിട്ടിയാൽ ഞാൻ വീടു വിടും"
അച്ചനുമായി ബന്ധപ്പെടാതെ നഗരത്തിൽ സ്വാതന്ത്ര്യത്ോടെ കഴിയണം.
ഒടുവിൽ അവൻ അങ്ങനെ തന്നെ തീരുമാനിച്ചു,
പിതാ വി നേടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു.
കുറ്റം പറച്ചിൽ കേട്ടു മടുത്ത മനുവിന് കൂടുതലൊന്നും ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്റർവ്യൂവിന്റെ ദിവസം രാവിലെ അച്ചൻ പണം കൊടുത്തപ്പോഴും പറഞ്ഞു.
. "എടാ ചോദ്യങ്ങൾക്ക് ശരിക്ക് മറുപടിപറഞ്ഞോണം.
നിന്റെ തപ്പിത്തടച്ചിൽ ഒന്നും പാടില്ല. അറിയില്ലേ ങ്കിലും വ്യക്തമായി സംസാരിക്കണം" എന്നൊക്കെ :
പിറു പിറുത്തു കൊണ്ടാണ് അവൻ പുറപ്പെട്ടത്.
ഇന്റർവ്യൂ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ സെക്യൂരിറ്റിയെ ക്കണ്ടില്ല
ഗേറ്റ് തുറന്നു കിടക്കുന്നു.ലോക്ക് അലക്ഷ്യമായ് തളളി നിൽക്കുന്നു.
അവൻ പതിയെ അകത്ത് കടന്നു.
ലോക്ക് ശരിയാക്കി ഗേറ്റ് അടച്ച് പ്രവേശിച്ചു.
മനേഹരമായ ഒരു ഗാർഡനാ യിരുന്നു കെട്ടിടത്തിന്റെ മുൻഭാഗം.
പക്ഷെ ആരോ പൈപ്പ് തുറന്നിട്ടിരിക്കുന്നു
വെള്ളം ആകെ പരന്നൊഴുകുന്നു.
അവന്ന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.
പോയി ടാപ്പ് ഓഫാക്കി ഹോസ് പ്പൈപ്പ് ശരിയാക്കി വച്ചു.
ഒന്നാം നിലയിലാണ് ഇന്റർവ്യൂ നടക്കുന്നത് എന്ന നോട്ടീസ് കണ്ടു.
അവൻ കോണിപ്പടി കയറാൻ തുടങ്ങി..
10 മണി കഴിഞ്ഞിട്ടും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുന്നു ,
അച്ചന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു.
അവൻ സ്വിച്ച് ബോർഡ് കണ്ടെത്തിലൈറ്റെല്ലാം  ഓഫാക്കി.
അകത്തെത്തിയപ്പേർ വലിയ ഹാളിൽ പത്തിരുപത് പേർ ഇരിക്കുന്നുണ്ട്.
എല്ലാവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നവർ.
അവന് ആധിയായി തന്നെക്കാൾ യോഗ്യതയുള്ളവരെ പോലെ അവരെ കണ്ടപ്പോൾ അവൻ തോന്നി.
തല തിരിഞ്ഞ് കിടന്നിരുന്ന വെൽകം മാറ്റ് ശരിയാക്ക വെച്ച് അവൻ
ഹാളിന്റെ പിന്നിലായി ചെന്നിരുന്നു .
ഈ ജോലി തനിക്ക് കിട്ടുമോ?  ആധിയോടെ അവൻ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒഴിഞ്ഞ ഭാഗത്തും ഫാനുകൾ കറങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ...
"ഫാൻ ഓണാക്കിയിട്ട് എവടെപ്പോയ് നിക്കുവാടാ ?"
അവന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.
അവൻ എണീറ്റ് ആ ഫാനുകൾ ഓഫാക്കി.
ഒടുവിൽ പത്തിരുപത് ആളുകൾക്ക് ശേഷം അവനെ ഇന്റർവ്യൂവിന് വിളിച്ചു.
സർട്ടിഫിക്കറ്റുകൾ വാങ്ങി വെച്ച ശേഷം ഡയറക്ടർ അവനോട് ചോദിച്ചു.
. " മിസ്റ്റർ മനോജ്, എന്നാണ് നിങ്ങൾ ജോയിൻ ചെയ്യുന്നത് .?
മനു എന്തു മറുപടി പറയണംമെന്നറിയാതെ പകച്ചു പോയി. '
തന്നെ പരീക്ഷിക്കാനുള്ള വല്ല ചോദ്യമാണോ?
അയാൾ വീണ്ടും പറഞ്ഞു.: ഞാൻ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു ഈ കമ്പനിയിലേക്ക് സ്വാഗതം.

ഇന്റർവ്യൂ ബോർഡിലെ മറ്റൊരാൾ വിശദീകരിച്ചു :
"ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചല്ല പരീക്ഷികുന്നത് ,
ആളുടെ മനോഭാവമാണ് നോക്കുന്നത്
തുറന്നു കിടന്ന ഗേറ്റ് യഥാ പൂർവം ശരിയാക്കാനോ ,
പാഴായി പോകുന്ന വെള്ളം കണ്ട് ടാപ്പ് പൂട്ടാനോ മറ്റാരും തയ്യാറായില്ല.
താങ്കളൊഴികെ  കോണിപ്പടിയിൽ അനാവശ്യമായി കത്തിക്കൊണ്ടിരുന്ന ബൾബുകളും  ഹാളിലെ ഒഴിഞ്ഞ ഭാഗത്തെ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളും ഓഫാക്കാൻ മറ്റാർക്കും തോന്നിയില്ല.
വെൽക്കം മാറ്റ് ശരിയാക്കാൻ തോന്നിയതും താങ്കൾക്ക് മാത്രം'
ഞങ്ങൾ ഇതെല്ലാം CCTV യിലൂടെ നിരീക്ഷിച്ചാണ് താങ്കളെ സെലക്ട് ചെയ്തത്.
താങ്കളുടെ ഈ മനോഭാവം ഞങ്ങൾക്ക് ഏറെ ഇഷ്ടമായി.

അടുത്ത തിങ്കളാഴ്ച ജോലിയിൽ പ്രശേവിക്കാൻ തീരുമാനിച്ച്
ഓഫർ ലെറ്റർ വാങ്ങി അവൻ തിടുക്കത്തിൽ മടങ്ങി,
തന്റെ പിതാവിന്റെ കാൽക്കൽ വീണ് പൊട്ടിക്കരയാൻ അവന്റെ ഹൃദയം വെമ്പുന്നുണ്ടായിരുന്നു ,

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...