യുദ്ധം ജയിക്കുന്ന പ്രണയം
പ്രണയം പരാജയപ്പെടുന്ന ജീവിതം
ബംഗളൂരു സാറ്റലൈറ്റ് ബസ് സ്‌റ്റാൻഡിൽ നിന്ന് സാധാരണ പോലെ മാനന്തവാടിക്ക് ബസ് (മൈസൂർ ബസ്) കയറി. സീറ്റ് അന്വേഷിച്ചു നടന്നിട്ട് ആകെ ബാക്കിയുള്ള ഒരു സീറ്റ് ഒരു മുസ്ലിം വനിതയുടെ സമീപത്താണുണ്ടായിരുന്നത്. അവരോട് അനുവാദം ചോദിച്ച് അവിടിരുന്നു. തല മൂടി കറുത്ത കുപ്പായമണിഞ്ഞ അവർ കുറച്ചു കഴിഞ്ഞപ്പോൾ ബാഗിൽ നിന്നും കടലയുടെ പാക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ പതിയെ ചാരിയിരുന്ന് ഉറങ്ങാൻ ശ്രമിക്കുന്ന എന്റെ നേരെ അവർ ആ പാക്കറ്റ് നീട്ടി. അപരിചിതത്വത്തിന്റെ ചളിപ്പിൽ ഞാൻ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അതിൽ നിന്നും മൂന്നാലെണ്ണം എടുത്തു. എന്നിട്ട് ചോദിച്ചു, "മലയാളിയാണോ?" സംസാരിക്കാൻ വലിയ താല്പര്യം അവർ ആദ്യം കാണിച്ചില്ലെങ്കിലും സാവധാനം ഓരോ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്റെ ജോലിയിലേക്കെത്തി. ജോലിയല്ല, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, അച്ചനാണ് എന്നൊക്കെ പറഞ്ഞ് അവരെ മനസിലാക്കാൻ പരിശ്രമിച്ചു. പെട്ടെന്ന് അവർ ആ കറുത്ത മുഖാവരണം ഉയർത്തി, അവിശ്വസനീയം എന്നൊരു മുഖഭാവത്തിൽ അവർ ചോദിച്ചു, "അച്ചനാണൊ???" സിവിൽ ഡ്രെസ്സിൽ ആയിരുന്ന എനിക്ക് എന്തോ ഒരു കുറവ് തോന്നി... ഞാൻ പറഞ്ഞു, "അതെ". ഒരു തിളക്കമോ നനവോ പോലെ എന്തോ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു. പതിയെ അവർ മുഖം തിരിച്ചു. പുറത്തെ കാഴ്ചകളിലേക്ക്...
രണ്ടര മണിക്കൂറോളം നീണ്ട ആ യാത്രയിൽ സാവധാനം വീണ്ടും അവർ എനിക്ക് മുഖം തന്നു. നനഞ്ഞൊട്ടിയ കൺപീലികൾ ഞാൻ കണ്ടു. അവർ കരഞ്ഞിട്ടുണ്ടെന്നത് എന്റെ തോന്നലാണോ എന്ന് ചിന്തിക്കുന്പോൾ തന്നെ അവർ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ഒരു ക്രൈസ്തവ കുടുംബത്തിൽ പിറന്ന പെൺകുട്ടി എങ്ങനെ ഈ കറുത്ത കുപ്പായത്തിന്റെ മറയ്‌ക്കുള്ളിൽ അടച്ചിടപ്പെട്ടു എന്ന ചോദ്യത്തിന് എല്ലാ കഥകളിലുമെന്നത് പോലെ ഒരു ഗാഢപ്രണയത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ച് വീട്ടുകാരോട് എതിരിട്ടു പോരുന്പോൾ തനിക്ക് അയാൾ വാഗ്‌ദാനം ചെയ്ത പൂർണസ്വാതന്ത്ര്യത്തിൽ അവൾക്ക് ഉറപ്പുണ്ടായിരുന്നു. മതം മാറണ്ട, മക്കളെ ക്രിസ്ത്യാനികളാക്കി വളർത്താം, പഠനം തുടരാം, ജോലിക്ക് പോകാം... എന്നിങ്ങനെ തേനിൽ പൊതിഞ്ഞെറിഞ്ഞിട്ട എല്ലാ വാക്കുകളും വാഗ്ദാനങ്ങളും ഓരോന്നോരോന്നായി ലങ്കിക്കപ്പെടുന്നത് നിറകണ്ണുകളോടെ അവൾ കണ്ടുനിന്നത്രേ. ഇരുപത്തിരണ്ടാമത്തെ വയസിൽ വീട് വിട്ടു. ഇന്ന് മുപ്പത്തിയഞ്ച്. പതിമൂന്നു വർഷങ്ങൾക്കിപ്പുറം ജീവിതം ഒരു ശൂന്യത മാത്രമാണെന്നും നിരാശയാണ് സ്ഥായിഭാവമെന്നും ആ കണ്ണുകളും രോഗബാധിതമായ ശരീരവും ഏറ്റുപറഞ്ഞു (മരുന്ന് കഴിക്കുന്നത് കൃത്യസമയത്തു വേണമത്രേ... മൊബൈലിൽ അലാറം വച്ചിട്ടുണ്ട്).
സാഹിത്യഭംഗിയിൽ അവർ പറഞ്ഞ കഥയല്ല ഇത്. കേട്ട വാക്കുകളെല്ലാം കൊരുത്തെടുത്തതും ബാക്കി പരിചയം കൊണ്ട് ഊഹിച്ചെടുത്തതുമാണ്. ഒരു വൈദികനെ കണ്ട സന്തോഷത്തിൽ ക്രമമില്ലാതെ കുറച്ചൊക്കെ മനസ് തുറന്ന് അവർ ഏതോ ലോകത്തിലേക്ക് സാവധാനം മുഴുകിപ്പോകുന്നത് കൺകോണുകളിലൂടെ ഞാൻ കണ്ടിരുന്നു. നഷ്ടസ്വപ്നങ്ങളേയും സൗഭാഗ്യങ്ങളെയും ആ മനസ് വല്ലാതെ കൊതിക്കുന്നുണ്ട്. വിട്ടിറങ്ങിപ്പോന്ന വീട് അവരെ പ്രലോഭിപ്പിക്കുന്നുണ്ട്. അപ്പന്റെയും അമ്മയുടെയും കരുതലുള്ള ആ പഴയ സ്നേഹത്തിനായി ഹൃദയം തുടിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് പള്ളിയിലേക്കോടാൻ കാലുകൾ കുതിക്കുന്നു. ഉച്ചത്തിൽ പാട്ടു പാടാൻ കുർബാന കൈക്കൊള്ളാൻ, കുന്പസാരിക്കാൻ, സിമിത്തേരിയിൽ പോയി പ്രാർത്ഥിക്കാൻ, കൂട്ടുകാരോടൊത്ത് പാറി നടന്ന പഴയ നാട്ടുവഴികളിൽ ഒരിക്കലൂടെ ഓടിനടക്കാൻ....
ഒരിറ്റു കണ്ണീരിൽ എല്ല്ലാം അലിഞ്ഞില്ലാതാകുന്നു...
ഒരു ദീർഘനിശ്വാസത്തിൽ വേദനകളെ അവർ ലയിപ്പിച്ചു കളയുന്നു.
പതിയെ വീണ്ടും ബസിന്റെ സീറ്റിലേക്ക് ചാരുന്പോഴാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റ് പൊന്തിവരുന്നത്. 24 വയസ്സുള്ള പാലാക്കാരി നസ്രാണി പെൺകുട്ടി വീണ്ടും മലപ്പുറത്തേക്ക്.... വർഷങ്ങൾക്കപ്പുറം ഏതെങ്കിലുമൊരു അന്യസംസ്ഥാന ബസിൽ ഒരു വൈദികന്റെ ചാരത്തിരുന്ന് ഒരിറ്റ് കണ്ണീരൊഴുക്കാൻ ഇവൾക്ക് കഴിയുമോ? വേണ്ടിയിരുന്നില്ല കുഞ്ഞേ...
ശിരസ്സ് താഴ്‌ത്തി... നിശബ്ദരായി... സാവധാനം... കൊല്ലാൻ കൊണ്ട് പോകുന്ന കുഞ്ഞാടുകളെപ്പോലെ പെൺകുട്ടികൾ ഇറങ്ങിപ്പോവുകയാണ്... ഹൃദയവേദനയോടെ നാം നോക്കി നിൽക്കുകയും...
അവർ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു....
പ്രണയം പരാജയപ്പെടുന്ന ജീവിതം
ബംഗളൂരു സാറ്റലൈറ്റ് ബസ് സ്‌റ്റാൻഡിൽ നിന്ന് സാധാരണ പോലെ മാനന്തവാടിക്ക് ബസ് (മൈസൂർ ബസ്) കയറി. സീറ്റ് അന്വേഷിച്ചു നടന്നിട്ട് ആകെ ബാക്കിയുള്ള ഒരു സീറ്റ് ഒരു മുസ്ലിം വനിതയുടെ സമീപത്താണുണ്ടായിരുന്നത്. അവരോട് അനുവാദം ചോദിച്ച് അവിടിരുന്നു. തല മൂടി കറുത്ത കുപ്പായമണിഞ്ഞ അവർ കുറച്ചു കഴിഞ്ഞപ്പോൾ ബാഗിൽ നിന്നും കടലയുടെ പാക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ പതിയെ ചാരിയിരുന്ന് ഉറങ്ങാൻ ശ്രമിക്കുന്ന എന്റെ നേരെ അവർ ആ പാക്കറ്റ് നീട്ടി. അപരിചിതത്വത്തിന്റെ ചളിപ്പിൽ ഞാൻ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അതിൽ നിന്നും മൂന്നാലെണ്ണം എടുത്തു. എന്നിട്ട് ചോദിച്ചു, "മലയാളിയാണോ?" സംസാരിക്കാൻ വലിയ താല്പര്യം അവർ ആദ്യം കാണിച്ചില്ലെങ്കിലും സാവധാനം ഓരോ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്റെ ജോലിയിലേക്കെത്തി. ജോലിയല്ല, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, അച്ചനാണ് എന്നൊക്കെ പറഞ്ഞ് അവരെ മനസിലാക്കാൻ പരിശ്രമിച്ചു. പെട്ടെന്ന് അവർ ആ കറുത്ത മുഖാവരണം ഉയർത്തി, അവിശ്വസനീയം എന്നൊരു മുഖഭാവത്തിൽ അവർ ചോദിച്ചു, "അച്ചനാണൊ???" സിവിൽ ഡ്രെസ്സിൽ ആയിരുന്ന എനിക്ക് എന്തോ ഒരു കുറവ് തോന്നി... ഞാൻ പറഞ്ഞു, "അതെ". ഒരു തിളക്കമോ നനവോ പോലെ എന്തോ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു. പതിയെ അവർ മുഖം തിരിച്ചു. പുറത്തെ കാഴ്ചകളിലേക്ക്...
രണ്ടര മണിക്കൂറോളം നീണ്ട ആ യാത്രയിൽ സാവധാനം വീണ്ടും അവർ എനിക്ക് മുഖം തന്നു. നനഞ്ഞൊട്ടിയ കൺപീലികൾ ഞാൻ കണ്ടു. അവർ കരഞ്ഞിട്ടുണ്ടെന്നത് എന്റെ തോന്നലാണോ എന്ന് ചിന്തിക്കുന്പോൾ തന്നെ അവർ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ഒരു ക്രൈസ്തവ കുടുംബത്തിൽ പിറന്ന പെൺകുട്ടി എങ്ങനെ ഈ കറുത്ത കുപ്പായത്തിന്റെ മറയ്‌ക്കുള്ളിൽ അടച്ചിടപ്പെട്ടു എന്ന ചോദ്യത്തിന് എല്ലാ കഥകളിലുമെന്നത് പോലെ ഒരു ഗാഢപ്രണയത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ച് വീട്ടുകാരോട് എതിരിട്ടു പോരുന്പോൾ തനിക്ക് അയാൾ വാഗ്‌ദാനം ചെയ്ത പൂർണസ്വാതന്ത്ര്യത്തിൽ അവൾക്ക് ഉറപ്പുണ്ടായിരുന്നു. മതം മാറണ്ട, മക്കളെ ക്രിസ്ത്യാനികളാക്കി വളർത്താം, പഠനം തുടരാം, ജോലിക്ക് പോകാം... എന്നിങ്ങനെ തേനിൽ പൊതിഞ്ഞെറിഞ്ഞിട്ട എല്ലാ വാക്കുകളും വാഗ്ദാനങ്ങളും ഓരോന്നോരോന്നായി ലങ്കിക്കപ്പെടുന്നത് നിറകണ്ണുകളോടെ അവൾ കണ്ടുനിന്നത്രേ. ഇരുപത്തിരണ്ടാമത്തെ വയസിൽ വീട് വിട്ടു. ഇന്ന് മുപ്പത്തിയഞ്ച്. പതിമൂന്നു വർഷങ്ങൾക്കിപ്പുറം ജീവിതം ഒരു ശൂന്യത മാത്രമാണെന്നും നിരാശയാണ് സ്ഥായിഭാവമെന്നും ആ കണ്ണുകളും രോഗബാധിതമായ ശരീരവും ഏറ്റുപറഞ്ഞു (മരുന്ന് കഴിക്കുന്നത് കൃത്യസമയത്തു വേണമത്രേ... മൊബൈലിൽ അലാറം വച്ചിട്ടുണ്ട്).
സാഹിത്യഭംഗിയിൽ അവർ പറഞ്ഞ കഥയല്ല ഇത്. കേട്ട വാക്കുകളെല്ലാം കൊരുത്തെടുത്തതും ബാക്കി പരിചയം കൊണ്ട് ഊഹിച്ചെടുത്തതുമാണ്. ഒരു വൈദികനെ കണ്ട സന്തോഷത്തിൽ ക്രമമില്ലാതെ കുറച്ചൊക്കെ മനസ് തുറന്ന് അവർ ഏതോ ലോകത്തിലേക്ക് സാവധാനം മുഴുകിപ്പോകുന്നത് കൺകോണുകളിലൂടെ ഞാൻ കണ്ടിരുന്നു. നഷ്ടസ്വപ്നങ്ങളേയും സൗഭാഗ്യങ്ങളെയും ആ മനസ് വല്ലാതെ കൊതിക്കുന്നുണ്ട്. വിട്ടിറങ്ങിപ്പോന്ന വീട് അവരെ പ്രലോഭിപ്പിക്കുന്നുണ്ട്. അപ്പന്റെയും അമ്മയുടെയും കരുതലുള്ള ആ പഴയ സ്നേഹത്തിനായി ഹൃദയം തുടിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് പള്ളിയിലേക്കോടാൻ കാലുകൾ കുതിക്കുന്നു. ഉച്ചത്തിൽ പാട്ടു പാടാൻ കുർബാന കൈക്കൊള്ളാൻ, കുന്പസാരിക്കാൻ, സിമിത്തേരിയിൽ പോയി പ്രാർത്ഥിക്കാൻ, കൂട്ടുകാരോടൊത്ത് പാറി നടന്ന പഴയ നാട്ടുവഴികളിൽ ഒരിക്കലൂടെ ഓടിനടക്കാൻ....
ഒരിറ്റു കണ്ണീരിൽ എല്ല്ലാം അലിഞ്ഞില്ലാതാകുന്നു...
ഒരു ദീർഘനിശ്വാസത്തിൽ വേദനകളെ അവർ ലയിപ്പിച്ചു കളയുന്നു.
പതിയെ വീണ്ടും ബസിന്റെ സീറ്റിലേക്ക് ചാരുന്പോഴാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റ് പൊന്തിവരുന്നത്. 24 വയസ്സുള്ള പാലാക്കാരി നസ്രാണി പെൺകുട്ടി വീണ്ടും മലപ്പുറത്തേക്ക്.... വർഷങ്ങൾക്കപ്പുറം ഏതെങ്കിലുമൊരു അന്യസംസ്ഥാന ബസിൽ ഒരു വൈദികന്റെ ചാരത്തിരുന്ന് ഒരിറ്റ് കണ്ണീരൊഴുക്കാൻ ഇവൾക്ക് കഴിയുമോ? വേണ്ടിയിരുന്നില്ല കുഞ്ഞേ...
ശിരസ്സ് താഴ്‌ത്തി... നിശബ്ദരായി... സാവധാനം... കൊല്ലാൻ കൊണ്ട് പോകുന്ന കുഞ്ഞാടുകളെപ്പോലെ പെൺകുട്ടികൾ ഇറങ്ങിപ്പോവുകയാണ്... ഹൃദയവേദനയോടെ നാം നോക്കി നിൽക്കുകയും...
അവർ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു....
Comments
Post a Comment