Skip to main content

Posts

Showing posts from November, 2017

*കുടുംബങ്ങളിൽ എങ്ങിനെ ഗുണ്ടകളെ സൃഷ്ടിയ്ക്കാം ?*

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു... എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: "അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.... ഈ ചെറുക്കനെക്കൊണ്ടു തോറ്റു." ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും'' അതോടെ ചെക്കന്‍ അടങ്ങി. തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?''     ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കുമുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു  കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കുകൊണ്ടുപോലും തടയില്ല. കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി  ടി.വി.യുടേയോ കമ്പ്യ...

കുപ്പിയുടെ ശക്തി

നിന്നെ സമ്മതിക്കണം അമ്മിണീ. നിന്റെ ഭർത്താവ് രക്ഷപ്പെടുമെന്ന് ഞങ്ങളാരും  കരുതിയതല്ല.       രണ്ടു കൈകളും രണ്ടു കാലുകളും  ഒരു വശവും തളർന്ന് ഈ കട്ടിലിൽ കിടന്നതല്ലിയോ. നീ എവിടെയാ  ഫിസിയൊ തെറാപ്പി ചെയ്യിച്ചത് ?🙄🤔    ഞാൻ  ഒരിടത്തും കൊണ്ടു പോയില്ല. അതിയാൻ കിടക്കുന്ന കട്ടിലിനു മുകളിൽ ഒരു ഫുൾ ബോട്ടിൽ കെട്ടിത്തൂക്കിയിട്ടു. പതുക്കെ പതുക്കെ അത് എത്തിപ്പിടിക്കാൻ നോക്കൂം. അങ്ങനെ അങ്ങനെ കൈ പൊക്കി തുടങ്ങി, ഇപ്പോൾ പൂർണമായും സുഖമായി. ഇതിലും വലീയ ഫിസിയൊ തെറാപ്പി വേറെ ഇല്ല...   എന്റെ പുണ്യാളാ, ഇത്രയും ഗുണമുള്ള ബീവറേജ് കമ്പനി പൂട്ടാൻ പറഞ്ഞ് സമരം ചെയ്യുന്നവന്റെ തലയിൽ ഇടിത്തീ വീഴണെ! 🍻🍺🍾

ചിന്ത

ഒരിക്കല്‍ ഒരധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കവേ ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി... എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു.. "ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട് ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥമാകെ മാറും.. ഉദാഹരണത്തിന് ഈ വാക്കിലെ ഒരക്ഷരത്തിനോട് ഒരു വിസര്‍ഗം ചേര്‍ത്താല്‍ അത് 'ചന്തം' എന്ന് വായിക്കാം..." ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു ... "എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത് വായിക്കും...?" ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു.... വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് അടക്കിപ്പിടിച്ച ചിരികളും ചില കമന്റുകളും ഉയര്‍ന്നു.. പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ താഴോട്ടു മുഖം കുനിച്ചിരുന്നു.. മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍ 'ഈ മാഷിനിതെന്തു പറ്റി'യെന്ന്‍ ഒരല്‍പം നീരസത്തോടെ പരസ്പരം നോക്കി നെറ്റി ചുളിച്ചു ... "ശരി നിങ്ങള്‍ പറയേണ്ട... ഞാന്‍ തന്നെ എഴുതിക്കോളാം .." മാഷ്‌ ചോക്ക് കൈയിലെടുത്തു ബോര്‍ഡിനടുത്തേക്ക് നീങ്ങി.. ശേഷം ...

വിശ്വാസം

"ഹലോ....ആരാ ഇത്..??" "ഹലോ.... കോണ്‍ട്രാക്ടര്‍ വിനോദ് അല്ലേ..??" "അതേ.... കോൺട്രാക്ടര്‍ വിനോദാണ്..‌ ..നിങ്ങളാരാണ്?" "ഇത് ഞാനാണ് മിസ്സിസ്സ് രമണി രമണന്‍......." "ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?" "ങും.... പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുകയായിരുന്നു..... ..എന്ത് വീടാടോ താന്‍ പണിഞ്ഞ് തന്നത്..." "വീടിനെന്താണ് മാഡം കുഴപ്പം?? അടിപൊളിയല്ലേ..." "അടിപൊളിയും...രണ്ട് കിലോമീറ്റർ അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തുടങ്ങി." "ങേ.... അതെന്ത് പറ്റി...." "ഒന്നും പറ്റിയില്ല.. മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും.. പറഞ്ഞേക്കാം.." പാവം നമ്മുടെ കോണ്‍ട്രാക്ടര്‍ ഓട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിച്ചേച്ചിയുടെ വീട്ടിലെത്തി. വീടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിച്ചേച്ചി... കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും കലി തുള്ളിയ കണ്ണ...

സഹായം

*സഹായം..* ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു. "ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല". ഇത് കേട്ട ബിൽ ഗേറ്റ്സ് തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി..... കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം. ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു. ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം. ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി അവനെ വിളിച്ചു. പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു. എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി. എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു. വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല. അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി. എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു. 19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാര...

മാറ്റേണ്ട ശീലങ്ങൾ

ഒരു സ്ത്രീ റോഡ് സൈഡിലെ മുട്ട വിൽപ്പനക്കാരനെ സമീപിച്ചു ചോദിച്ചു, "നിങ്ങൾ എന്തു വിലക്കാണ് മുട്ടകൾ വിൽക്കുന്നത്?" "ഒരു മുട്ടയ്ക്ക് 5 രൂപ, മാഡം" വൃദ്ധനായ വിൽപനക്കാരൻ പറഞ്ഞു. അവൾ പറഞ്ഞു, "25 രൂപയ്ക്ക് 6 മുട്ട താരമെങ്കിൽ ഞാൻ എടുക്കാം, അല്ലെങ്കിൽ എനിക്ക് വേണ്ട." വൃദ്ധനായ വിൽപനക്കാരൻ മറുപടി പറഞ്ഞു, "നിങ്ങൾക്കാവശ്യമുള്ള വിലയ്ക്ക് വാങ്ങിക്കൊള്ളുക, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ഒരുപക്ഷേ ഇത് ഒരു നല്ല തുടക്കമായേക്കാം, കാരണം ഞാൻ ഇതുവരെ ആർക്കും വിറ്റിട്ടില്ല." ഞാൻ വിജയിച്ചു എന്ന ചിന്തയോടെ അതും വാങ്ങിച്ചു അവൾ പോയി. അവൾ തന്റെ ഫാൻസി കാറിൽ കയറി തന്റെ സുഹൃത്തിന്റെ അടുത്തേക്ക് പോയി, അവളെ റെസ്റ്റോറന്റിനിലേക്ക് ക്ഷണിച്ചു. അവളും സുഹൃത്തും അവിടെ ചെന്നിരുന്നിട്ട് അവർക്കു ഇഷ്ടമുള്ളത് ഓർഡർ ചെയ്തു. ഓർഡർ ചെയ്തതിൽ അവർ കുറച്ചുമാത്രം കഴിക്കുകയും, അധികവും ബാക്കി വെക്കുകയും ചെയ്തു. എന്നിട്ട് ബിൽ അടയ്ക്കാൻ പോയി. ബില്ലിൽ 1,200 രൂപയായിരുന്നു. 1,300 / - രൂപ നൽകിയിട്ട് അവൾ റസ്റ്റോറന്റ് ഉടമയോട് പറഞ്ഞു: "(ബാക്കി) ചില്ലറ വച്ചോളൂ" ഈ കഥ റസ്റ്റോറന്റിലെ ഉടമയ്ക്ക് സാധാരണ...

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

മലയാളി

വളരെ ആസ്വദിച്ച ഒരു ഫലിതം😂😃 ...വായിക്കാത്തവർക്കായി ____________________________ ഏഷ്യയിലെ മൈക്രോസോഫ്‌റ്റിന് ഒരു പുതിയ ചെയർമാനെ കണ്ടെത്താൻ സാക്ഷാൽ  ബിൽഗേറ്റ്‌സ് ഒരു പരസ്യം കൊടുത്തു .മൊത്തം 1000  അപേക്ഷകൾ ലഭിച്ചതിൽ ഒരു മലയാളിയും ഉണ്ടായിരുന്നു .ഇന്റർവ്യൂ ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് ബിൽഗേറ്റ്‌സ് ഉദ്യോഗാർത്ഥികളോട്  പറഞ്ഞു, "Thank u for coming ഇക്കൂട്ടത്തിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായി പുറത്തു പോകണം " 200 പേർ പുറത്തുപോയി .മലയാളി സ്വയം പറഞ്ഞു, "എനിക്ക് ജാവയും ഒരു മണ്ണാങ്കട്ടയും  അറിയില്ല .ഇത്രയും കഷ്ട്ടപ്പെട്ട് വണ്ടിക്കൂലി കൊടുത്ത് വന്നതല്ലേ .നഷ്ടപ്പെടാൻ ഒന്നുമില്ല അതുകൊണ്ട് ഞാൻ ഏതായാലും പുറത്ത് പോകുന്നില്ല" . ഒരല്പ സമയത്തിനു ശേഷം ബിൽഗേറ്റ്‌സ് വീണ്ടും പറഞ്ഞു "ഈ കൂട്ടത്തിൽ 200 പേരുടെ ഒരു ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്ത് പോകണം " കൂട്ടത്തിൽ നിന്നും 250 പേരുകൂടെ പുറത്ത് പോയി .മലയാളി മനസ്സിൽ പറഞ്ഞു , "എന്റെ കീഴിൽ എന്റെ ഭാര്യയല്ലാതെ ഇതുവരെ ഒരാളും ജോലിചെയ്തിട്ടില്ല .ഏതായാലും വന്നില്ലേ .നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ .ഇരിക്കുക തന്ന...

തിരിച്ചറിവ്

#തിരിച്ചറിവ് രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്...! അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛന്‍ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന്  തീര്‍ന്നോന്ന്....! മഴക്കാലത്ത് ഷര്‍ട്ടിന്‍റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോള്‍ അച്ഛനെന്നോട് പറഞ്ഞു ,  സൂക്ഷിച്ച് നടന്നാല്‍ ഹവായി ചെരുപ്പാണെങ്കിലും ഷര്‍ട്ടില്‍ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....! കടയില്‍ സാധനം വാങ്ങാന്‍ പറഞ്ഞ് വിടും നേരം എന്‍റെ കയ്യില്‍ തരാന്‍ പോകുന്ന നോട്ടുകള്‍ക്കിടയില്‍ കണക്കില്‍ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാന്‍ അച്ഛന്‍ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി. എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തില്‍ നിന്നും മത്തനില്‍ നിന്നും ...

99 ന്റെ പരീക്ഷ

*99ന്റെ പരീക്ഷ.* രാജസേവകൻ *ദരിദ്രനാണ്, എങ്കിലും സന്തുഷ്ടനാണ്!.* രാജാവ് മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ,, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?" മന്ത്രി പറഞ്ഞു.. *രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും.* ങ്ങേ.. അതെന്താ *99*ന്റെ പരീക്ഷ!? *99* വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ *100* നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ *സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!* രാജാവ് നാണയക്കിഴി സേവകന്റെ വീട്ടു പടിയിൽ വക്കാൻ ഏർപ്പാടാക്കി.. രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു.. അത് രാജസമ്മാനമാണെന്ന് അറിഞ്ഞ്; സന്തോഷിച്ചു, *100 വെള്ളി നാണയങ്ങൾ!!* അയാൾ നാണയങ്ങൾ  എണ്ണാൻ തുടങ്ങി.. *എത്രയെണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം കവറിൽ 100 എന്നല്ലേ എഴുതിയിരിക്കുന്നത്! ബാക്കിയുള്ള ഒരു നാണയമെവിടെ!?*  അയാൾ *തിരച്ചിൽ* തുടങ്ങി.. വീടും പറമ്പും *അരിച്ചു പൊറുക്കി*. ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെ...

ആയിഷയുടെ പെണ്മക്കൾ

ആയിഷയുടെ ആറ് പെൺമക്കൾ ---------------------------------------------------- ലേബർ റൂമിന് പുറത്ത് ഫൈസൽ തലങ്ങും വിലങ്ങും നടക്കുകയായിരുന്നു. ഉമ്മയുടെ വിവരങ്ങൾ ഒന്നും അറിയാതെ ആയപ്പോൾ പെൺമക്കൾ കൂട്ടത്തോടെ കരായാൻ തുടങ്ങി. മിണ്ടാതിരിക്കെടി.... മനുഷ്യൻ ഇവിടെ തീ തിന്നുകയാണ്. എല്ലാത്തിനേയും‌ തല്ലി കൊന്നുകളയും പറഞ്ഞേക്കാം.... ഫൈസൽ മക്കളെ തല്ലാൻ തുടങ്ങി. അത് കണ്ട് നിന്ന ആയിഷയുടെ ബാപ്പ ഫൈസലിന്റെ അടുത്ത് ചെന്ന് പറഞ്ഞു. എന്താ ഫൈസലെ നീ മക്കളോട് തീരെ സ്നേഹമില്ലാതെ പെരുമാറുന്നത്? ഫൈസൽ വലിയ ശബ്ദത്തിൽ അലമുറയിട്ട്കൊണ്ട് പറഞ്ഞു മക്കളാണത്രെ മക്കൾ, അഞ്ച് പെൺകുട്ടികളെ പട്ടിയെ പോലെ അവൾ പെറ്റ് കൂട്ടി ഇട്ടിരിക്കുകയാണ്. ഇതും കൂടി പെണ്ണാണെങ്കിൽ എല്ലാരും കേൾക്കാനായിട്ട് പറയുകയാണ് ഞാൻ എന്റെ പാട്ടിന് പോകും. നേഴ്സ് പുറത്തേക്ക് വന്നു.... ആയിഷയുടെ ആരെങ്കിലും ഉണ്ടോ? അത് കേൾക്കേണ്ട താമസം ഫൈസൽ ഓടിച്ചെന്ന് ചോദിച്ചു ആൺകുട്ടി ആയിരിക്കും അല്ലെ?. നേഴ്സ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു അല്ല പെൺകുട്ടിയാണ്. ആശുപത്രിയുടെ ബിത്തിയിൽ കൈകൊണ്ട് ആഞ്ഞടിച്ച് ഫൈസൽ ആരോടും മിണ്ടാതെ ഇറങ്ങിപ്പോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെ കാണാൻ...

പ്രേമലേഖനം

ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍ .....???   ഒന്ന് നോക്കാം.....!!! ________________-_____________ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാൻകടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം . നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധർവ്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...

ചപ്പാത്തിയിലെ ദൈവം

"ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍..." "അച്ചോ...ഇതു കോണ്‍‌വെന്റീന്ന് റോസിലി സിസ്റ്ററാന്നെ...." "ങാഹാ.. എന്താ വിശേഷിച്ച്...പറയൂ..." "ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം...." "എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?..." ബീപ്..ബീപ് ...ബീപ്... ഇല്ലാ അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ലാ. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു. അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊന്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു. കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍‌വെന്റിലേക്ക് പോകാറൊള്ളു. ആഹാരം കഴിക്കാന്‍ അച്ചനു ഇവിടെ വന്നൂടെ എന്ന മദറിന്റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു. മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു... ...

ശക്തി സംഭരിക്കേണ്ട സമയം

*മനീഷിന്റെ (നെയ്യളം) ചെറുകഥ* എങ്ങനെ ??? ചോദ്യം രവിയുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു. എങ്ങനെ ?..? രവി  കസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞു ക ഇരുന്നു. തന്റെ കുട്ടിക്കാലത്ത് ഒരു ജോഡി പുത്തൻ' ചെരിപ്പിനായി അച്ഛനോട് ചോദിച്ചത് ഓർമ്മയുണ്ട്. "അതൊക്കെ കാശ് ഉണ്ടാവുമ്പോ വാങ്ങിക്കാം" അതായിരുന്നു അച്ഛന്റെ മറുപടി. വാശി പിടിച്ച് ചിണുങ്ങി കരഞ്ഞപ്പോൾ മുറ്റത്തെ പേരമരത്തിന്റെ തണ്ട് തുടയിൽ പതിഞ്ഞതിന്റെ നീറ്റൽ ഇപ്പഴുമുണ്ട്. ആ പഴയ അച്ഛനമ്മമാർ ശക്തരായിരുന്നു:... പക്ഷേ .....ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു... മക്കളോടുള്ള സ്നേഹത്തിനു മുൻപിൽ വാക്കുകൾ കൊണ്ടു പോലും പ്രതികരിക്കാൻ കഴിയാത്തത്ര ദുർബലർ...  കഴിഞ്ഞ ദിവസങ്ങളിലെ മകന്റ വാക്കുകൾ രവിയുടെ കാതിൽ വീണ്ടും വന്നു പതിച്ചു "അച്ഛാ എനിക്ക് ഒരു ബൈക്ക് വാങ്ങി തരണം" അത്ഭുതത്തോടെ രവി തിരക്കി ''ബൈക്കോ "? അതെ ബൈക്ക്.. എന്റെ എല്ലാ ഫ്രണ്ട്സിനും ഉണ്ട് എനിക്കും വേണം ഒരു ബൈക്ക് " ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാട് രവിക്ക് നന്നായറിയാം അതിനിടയിൽ... മകന്റെ ശബ്ദം തുടർന്നു. ബൈക്കിന്റെ പേര് "...

പാർവതി പരിണയം

😄 ടിൻ്റുമോൻ്റെ ക്ലാസ്സിൽ പാർവതീ പരിണയം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ടീച്ചർ ചോദിച്ചു, എന്തുകൊണ്ടായിരിക്കാം , വൈരാഗിയായ മഹാദേവനെ പാർവതി ഭർത്താവായി വരണമെന്ന് ആഗ്രഹിക്കാൻ കാരണം ? അഞ്ചു കാര്യങ്ങൾ നിരത്തി ടിൻ്റുമോൻ ടീച്ചർക്ക് വിശദീകരിച്ചു കൊടുത്തു. • ദിഗംബരൻ ആയതു കൊണ്ട്, ശിവൻ വസ്ത്രം ഒന്നും ധരിക്കാറില്ല. അതുകൊണ്ടു തുണി കഴുകി കൊടുക്കേണ്ട പ്രശനം ഉദിക്കുന്നില്ല. • ചന്ദ്രക്കല തലയിൽ ധരിച്ചിരിക്കുന്നവൻ ആയതുകൊണ്ട്, കറന്റ്  കട്ട് പേടിക്കേണ്ട. വൈദ്യുതി ബില്ലും ലാഭം. • ഗംഗാദേവിയെ തലയിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ളത് കൊണ്ട്, ജല ക്ഷാമം ഉണ്ടാകുമെന്നു പേടിക്കുകയെ വേണ്ട. • പച്ചക്കറികളും, കിഴങ്ങു വർഗ്ഗങ്ങളും മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ആളാക കൊണ്ട്, പാചകം ചെയ്യേണ്ട ഗതികേടും ഇല്ല. • സർവോപരി, സ്വയംഭൂവാക കൊണ്ട്, അമ്മായിയമ്മ , നാത്തൂൻ പോരുകൾക്കു വിദൂര സാധ്യതകൾ പോലുമില്ല. ഇതെല്ലാം കേട്ടതും, ടീച്ചർ വെട്ടിയിട്ട പോലെ, ടിൻ്റുവിനെ സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട് മൊഴിഞ്ഞു. ' ഇന്ന് മുതൽ അവിടുന്നാണ്  എന്റെ വാദ്ധ്യാര്. ഞാൻ നിങ്ങളുടെ എളിയ ശിഷ്യൻ മാത്രം.'🙏🙏🙏🙏🙏🙏

മുട്ട

*മുട്ട...* ------------ പണ്ട് രമണിടീച്ചര്‍ മുട്ടയിട്ടത് എന്‍റെ സ്ലേറ്റില്‍. ഞാനിട്ട മുട്ട വീട്ടിലെത്തും വരെ മായരുതെന്നൊരു ശകാരവും. വൈകുന്നേരം പോകുന്നേരം ബോര്‍ഡിനടിയിലെ പൊടിച്ചോക്കിനാല്‍ മുട്ടയെ ഞാനെട്ടാക്കി. വീടെത്തിയപ്പോള്‍ അമ്മ തന്നു എട്ടു കിട്ടിയ നേട്ടത്തിനു പുഴുങ്ങിയ മുട്ട കല്ലു പെന്‍സിലാല്‍ ഒപ്പുമിട്ടു. എട്ടിനെ വീണ്ടും മുട്ടയാക്കി ടീച്ചറെ കാട്ടി പിറ്റേന്നു ഞാന്‍. കുഞ്ഞു മനസ്സിനെ നോവിച്ചതില്‍ രസിച്ചു ടീച്ചര്‍. ക്ഷമിച്ചു ഞാനും ടീച്ചറെ പറ്റിച്ചതല്ലേ. - വൈക്കം മുഹമ്മദ്‌ ബഷീർ 🌿

ദാരിദ്ര്യം

ദാരിദ്യം എന്നാൽ ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറിക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണിത്.. "ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു... ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീപിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു.. "നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ...  അൽഡസ് ഹക്സിയുടെ 'ബ്രേവ് ന്യൂ വേൾഡ് ' നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയിൽ അധികൃതർ ചോദിച്ചു... "ചപ്പാത്തിയും മീൻകറിയും.." അതായിരുന്നു മരിയയുടെ മറുപടി...! ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻകറിയും പകുതി കഴിച്ചശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചുകൊടുത്തു. "എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല......

ദൈവത്തിന്റെ വലിപ്പം

*ദൈവത്തിന്റെ വലിപ്പം എന്താണ്?* ....ഒരു മികച്ച വായന.... ഒരു കുട്ടി തന്റെ അച്ഛനോട് ചോദിച്ചു: "ദൈവത്തിൻറെ വലിപ്പമെന്താണ്? അപ്പോൾ അച്ഛൻ ആകാശത്തേക്കു നോക്കി, ഒരു വിമാനം കാണിച്ചുകൊണ്ട് ചോദിച്ചു: ആ വിമാനത്തിന്റെ വലുപ്പം എന്താണ്? കുട്ടിയുടെ മറുപടി: അത് വളരെ ചെറുതാണ്. എനിക്ക് അതിനെ കാണാൻ തന്നെ പ്രയാസം. അതു കേട്ടിട്ട് അച്ഛൻ കുട്ടിയെ എയർപോർട്ടിലേക്ക് കൂട്ടി കൊണ്ടുപോയി, അവർ ഒരു വിമാനത്തെ സമീപിച്ചപ്പോൾ അച്ഛൻ ചോദിച്ചു: ഇപ്പോൾ ഇതിന്റെ വലുപ്പം എന്താണ്? കുട്ടി മറുപടി പറഞ്ഞു: ഡാഡി, ഇത് വളരെ വലുതാണ്! അപ്പോൾ പിതാവ് അവനോട്: "ഇതുപോലെയാണ് ദൈവം...എത്ര ദൂരത്തിൽ നിന്നും നമ്മൾ ദൈവത്തെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ദൈവത്തിന്റെ വലിപ്പം. *എത്ര മാത്രം നാം ദൈവത്തോട് അടുത്തിരിക്കുന്നുവോ അത്രകണ്ട് അവൻ നമ്മുടെ ജീവിതത്തിൽ വലിയവനായിരിക്കും*

രണ്ടറ്റത്തും പണി കിട്ടിയ തലമുറ

"വയസ്സുകാലത്ത് മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമിൽ ആക്കുന്ന കുട്ടികളെപ്പറ്റി, അങ്ങനെ മാറിപ്പോകുന്ന നമ്മുടെ സംസ്കാരത്തെപ്പറ്റി, മുരളിച്ചേട്ടൻ ഒരിക്കൽ എഴുതണം".  കുറേ നാളായി പല ആളുകളും എന്നോട് പറയുന്ന കാര്യമാണ്.  ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ പലർക്കും വിഷമമാകും, കാരണം സ്വന്തം അച്ഛന്റെയും അമ്മയുടെയും കാര്യമല്ലേ... അതുകൊണ്ട് ഞാൻ ഞങ്ങളുടെ കാര്യം പറയാം. എന്റെ തലമുറയും വയസ്സാകുകയാണല്ലോ, എന്റെ കൂടെ പഠിച്ചവർ കേരള സർക്കാർ സർവീസിൽ ആണെങ്കിൽ മൂന്നു വർഷത്തിനകം റിട്ടയർ ആകും. പിന്നെ വരും വർഷങ്ങളിൽ മറ്റുള്ളവരും. അപ്പോൾ ഒദ്യോഗികമായി വയസ്സായി !  ഞങ്ങൾ വയസ്സൻമ്മാരും വയസ്സികളും ആകുമ്പോൾ എന്താണ് ആഗ്രഹിക്കുന്നത്  എന്ന് ഇപ്പോഴേ പറയാം. മക്കൾ ഞങ്ങളെ വൃദ്ധ സദനത്തിൽ ആക്കുമോ എന്നതൊന്നുമല്ല ഞങ്ങളുടെ പേടി, പിള്ളേർക്ക് പ്രായം ആയാലെങ്കിലും അവർ ഞങ്ങളുടെ  വീട്ടിൽ നിന്നും ഇറങ്ങിത്തരുമോ എന്നതാണ്. ഞങ്ങളുടെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കോളാം, അവരുടെ കാര്യം അവർ നോക്കുമോ ? എന്റെ സുഹൃത്ത് ബിനോയ്   Binoy A. Mattamana പറയുന്നത് പോലെ 'രണ്ടറ്റ'ത്തും പണി കിട്ടിയ തലമുറയാണ് ഞങ്ങളുടേത്. "ഞാൻ ചെറുതായിരുന്നപ...

കെണി വന്ന വഴി

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്: വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു! പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു. " പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പറഞ്ഞു..  " അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?" പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു. ആടും എലിയെ കളിയാക്കി തിരിച്ചയച്ചു . പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?" തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു. ദിവസങ്ങൾ കടന്നു പോയി. ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി - വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി. ആളുകൾ പാമ്പിനെ തല്ലിക്കൊന്നു. വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു. വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു. അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശ...

❤സൗഹൃദം❤

❤സൗഹൃദം❤ ഇന്ന് രാവിലെ ചില സാധനങ്ങൾ വാങ്ങാൻ വേണ്ടി ഒന്ന് പുറത്തു പോകേണ്ടി വന്നു .ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു . കുറച്ചു കോളേജ് കുട്ടികൾ. ............അതിൽ രണ്ടു ആൺകുട്ടികളും മൂന്നു പെൺകുട്ടികളും .ഞാൻ കേറിയ കടയിൽ നിന്നും അവരും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുന്നു .പരസ്പ്പരം അവർ സംസാരിക്കുന്ന രീതി എന്നെ അതിശയിപ്പിച്ചു  .ആംഗ്യഭാഷയിൽ അവർ പറയാനുള്ള കാര്യങ്ങൾ പരസ്പ്പരം കൈമാറുന്നു .എല്ലാവരും വളരെ സന്തോഷത്തിലും ആണ് .കടയിൽ ഉള്ള എല്ലാവരുടെയും ശ്രദ്ധ അവരിലേക്കാണ് .അവർ അതൊന്നും ശ്രദ്ധിക്കുന്നതേ ഇല്ല . എല്ലാവരുടെയും ചിന്ത പോലെ തന്നെ അവർക്കാർക്കും സംസാരിക്കാനുള്ള കഴിവ് കാണില്ല എന്ന് തന്നെ എനിക്കും തോന്നി .വല്ലാത്ത ഒരു വേദന ആ കാഴ്ച്ച എനിക്ക് നൽകി .മറ്റെല്ലാ മുഖങ്ങളിലും ആ സഹതാപം നിറഞ്ഞു നിൽക്കുന്നു  . എനിക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബില്ല് അടച്ചു ഞാൻ ഇറങ്ങിയപ്പോൾ എന്റെ മുന്പിലായി തന്നെ അവരും ........എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ അവരെ പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .എന്റെ ചിന്ത അവരെ കുറിച്ച് മാത്രമായിരുന്നു . ബസ്സ് സ്റ്റോപ്പിൽ ബസ്...

നന്മകൾ വളരട്ടെ

ആറുവയസ്സുള്ള ഒരാണ്‍കുട്ടി അവന്‍റെ നാലു വയസ്സുകാരി കുഞ്ഞനിയത്തിക്കൊപ്പം കടൽത്തീരത്തു നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഒപ്പം നടന്നിരുന്ന പെങ്ങള്‍ കൂടെയില്ലെന്നു മനസ്സിലാക്കിയ അവന്‍ തിരിഞ്ഞു നോക്കി. റോഡരികില്‍ കളിപ്പാട്ടങ്ങള്‍ വിൽക്കുന്ന കടയുടെ ചില്ലുകൂട്ടിനുള്ളിലേക്ക് അതീവ താല്പര്യത്തോടെ നോക്കി നിൽക്കുന്ന കുഞ്ഞനിയത്തിയെ കണ്ടു. എന്താണിത്ര താല്പര്യത്തോടെ നോക്കിനില്‍ക്കുന്നതെന്നറിയാനുള്ള കൗതുകത്തോടെ അവനവള്‍ക്കരികിലെത്തി. പെങ്ങൾ ചില്ലുകൂട്ടിനകത്തെക്ക് വിരല്‍ ചൂണ്ടി. മനോഹരമായ ഒരു ടെഡി ബെയര്‍. അനിയത്തിയുടെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയുടെ പൊന്‍തിളക്കം കണ്ട് മറ്റൊന്നുമാലോചിക്കാതെയവന്‍ ചോദിച്ചു – “മോൾക്കിതു വേണോ ?” “മ്” അവള്‍ അവനെ നോക്കി പ്രതീക്ഷയോടെ മൂളി. അവന്‍ അവളെയും കൂട്ടി കടക്കകത്തേക്കു കയറി. നേരെ നടന്നു ചെന്ന് ആ പാവക്കുട്ടിയെടുത്ത് അനിയത്തിയുടെ കൈയില്‍ കൊടുത്തു. അവളുടെ കവിളില്‍ ആയിരം മഴവില്ലുകള്‍ പൂത്തിറങ്ങി. ഇതെല്ലാം അതീവ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട്‌ പ്രായം ചെന്ന കടയുടമ കാഷ് കൌണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു. പാവയുമെടുത്ത് അനിയത്തിയെയും കൂട്...

JIPMER - ജിപ്മെർ

ഇത് പോണ്ടിച്ചേരിയിൽ ഉള്ള ജിപ്മർ ഹോസ്പിറ്റൽ. (ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്).             ക്യാൻസറും ഹൃദ്രോഗവും അടക്കം (ആൻജിയോപ്ലാസ്റ്റി ചികിത്സ സ്‌റ്റെന്റ് അടക്കം) കേരളത്തിൽ ലക്ഷങ്ങൾ വരുന്ന ഓപ്പറേഷനുകൾ പൂർണ്ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരു ഹോസ്പിറ്റലാണിത്.       കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ( Ministry of Health and Family Welfare)കീഴിലുള്ള ഈ ആശുപത്രിയിലേക്ക് ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടിയെത്തുന്നത്.        തമിഴ്‌നാട്ടിൽ കന്യാകുമാരി മുതൽ ചെന്നൈ വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തുന്നു. എന്നാൽ കേരളത്തിൽ നിന്നും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ ഇവിടെ എത്തുന്നുള്ളു എന്നാണു ജിപ്മർ ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം അസ്സി. പ്രൊഫസ്സർ ഡോ.കന്തസ്വാമി എന്നോട് പറഞ്ഞത്.       കൂടുതൽ ആളുകളോട് ഈ ഹോസ്പിറ്റലിനെക്കുറിച്ചു പറയണം എന്നും അവർക്കും കൂടി അർഹതപ്പെട്ട സൗജന്യ ചികിത്സയുടെ ആനുകൂല്യം എല്ല...

വിജയത്തിനായി വേണ്ടത്

ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി. അവതാരകന്‍ *പത്തു* പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു. *പത്തു* പേരുടെ കയ്യിലും ഓരോ *ബലൂണു*കള്‍  നല്‍കി -" എല്ലാവരും അവരവര്‍ക്കു കിട്ടിയ *ബലൂണ്‍*  ഊതിവീര്‍പ്പിച്ച  ശേഷം നന്നായി  കെട്ടുക." ശേഷം എല്ലാവര്‍ക്കും ഓരോ *ടൂത്ത് പിക്കു*കള്‍  നല്‍കപ്പെട്ടു. "ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു" അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും...

നമ്മൾ സൂക്ഷിക്കുന്നത്

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌... "നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം" "ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം. എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! " കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു. ടീച്ചർ തുടർന്നു. "ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം". കുട്ടികൾ പുതിയ കളി അംഗീകരിച്ചു. കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു. ടീച്ചർ നിശ്ചയിച്ച ദിവസമെത്തി. "എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ?  " ടീച്ചർ ചോദിച്ചു. ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്ന...

നിരപരാധി

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു. തന്‍റെ മുറിയുടെ മൂലയില്‍  ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു. അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌  ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു: "നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".  വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു: "എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌". വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌  അയാൾ പറഞ്ഞു: "എന്റെ ജോലി പോകാൻ കാരണം നീയാണ്‌".  വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, അത്‌ പൊട്ടിക്കാത്തതാണെന്ന്. അയാൾ പറഞ്ഞു: "നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"' (ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!!) 😜😜😜😜 😀😀😀😀 😂😂😂😂

മനുഷ്യ അവകാശങ്ങൾ പോലെ തന്നെ ഞങ്ങൾക്കും

അതെ ഏമാന്മാരെ ഞങ്ങൾ  തെമ്മാടി കൂട്ടങ്ങൾ ആണ്, ഞങ്ങളുടെ തലയിൽ കൊലപാതകവും കൃഷി നശീകരണവും എല്ലാം  കെട്ടിവെക്കാം, അതു അല്ലെങ്കിൽ ഞങ്ങളെ വെടി വെച്ചും പടക്കമെറിഞ്ഞും ദ്രോഹിക്കാം ആരും വരില്ല ചോദിക്കാൻ, ഞങ്ങൾ ഒന്നു നാട്ടിൽ ഇറങ്ങി നടന്നപ്പോൾ നിങ്ങൾക്കു ഒരു പാട്  ബുദ്ധിമുട്ട് ഉണ്ടയല്ലേ ? നിങ്ങളുടെയൊക്കെ സ്വകാര്യതയും സുരക്ഷക്കു വേണ്ടിയും നാല് ചുറ്റും നിന്നും ചാനലുകളും മനുഷ്യാവകാശ പ്രവർത്തകരും അലമുറ കൂട്ടുന്നുണ്ടല്ലേ ?? മദ്യ കുപ്പിയും, തീപന്തങ്ങളും, വേട്ടക്കുള്ള തോക്കും, കെണികളും എല്ലാമായി നിങ്ങൾ കാടു  കയറി ഞങ്ങളെ ഞങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്നു   വിരട്ടി ഓടിച്ചപ്പോൾ ഇങ്ങനെ ഒരു തിരിച്ചടി സ്വപ്നത്തിൽ പോലും ഓർത്തില്ല അല്ലേ, ഇപ്പോൾ നിങ്ങൾക്കു ഞങ്ങളെ 40-50km ദൂരം   പടക്കം എറിഞ്ഞു തുരത്തി ഓടിക്കണം അല്ലേ കാടു കയറ്റി വിടാൻ, നാണമാവിലെ നിനക്ക് ഇതൊക്കെ പറയാൻ,  നിന്റെയെല്ലാം സ്വാർത്ഥത കാരണം  ഞങ്ങളുടെ കാടുകയ്യേറി റിസോർട്ടും, കൃഷിയുമായി നീ വന്നപ്പോൾ ഞങ്ങൾ പരാതിയും പരിഭവം ഒന്നും പറയുകയോ,  പ്രവർത്തിക്കുക്കയോ ഉണ്ടായില്ലലോ പിന്നെ എന്താ നിങ്ങൾക്കിപ്പോൾ, ഒരു മര്യാദയൊക്...

സൗഹൃദം

*സൗഹൃദം* സ്വാമി വിവേകാനന്ദൻ പറഞ്ഞത്. *മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും.* *പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.* *ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.* *പതിക്കുന്നതൊരു താമരയിലാണെങ്കില പവിഴം പോലെ തിളങ്ങും.* *ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.* *ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.* *അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.* *ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു.  നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.* 🙏

ഹാദിയ ചോദ്യങ്ങൾ ഉത്തരം

വൈക്കത്തപ്പൻ എന്ത് തന്നു ? സനാതനധർമ്മം ഉപേക്ഷിച്ച് മതം മാറിയ മകൾ നാട്ടിൻപുറത്ത്കാരിയായ സ്വന്തം അമ്മയോട് മകൾ ചോദിച്ചു  "വൈക്കത്തപ്പൻ നമുക്കെന്ത് തന്നു ?" അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന്  വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി  ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? എന്നാൽ അമ്മയുടെ മറുപടി, അവൾ കേട്ടില്ല, കാരണം യുക്തിവിചാരത്തിനും, സത്യാന്വേഷണത്തിനും സ്ഥാനമില്ലാത്ത മതപ്രബോധനങ്ങളുടെ പിടിയിൽ അവൾ എപ്പോഴേ വീണുപോയിരുന്നു. അവളുടെ ചോദ്യത്തിന്റെ മാറ്റൊലികൾ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു... "വൈക്കത്തപ്പൻ നമുക്കെന്ത് തന്നു ?" ശരിയാണ് നിന്റെ സുഹൃത്തുക്കൾ നിനക്ക് പരിചയപ്പെടുത്തിയ, നിന്റെ പുതിയ ദൈവം തരുന്നതൊന്നും, വൈക്കത്തപ്പൻ തരില്ല.  മരണശേഷം മദ്യവും, മദിരാക്ഷിയും നിറഞ്ഞ ഒരു സ്വർഗലോകം മനുഷ്യർക്കായി വൈക്കത്തപ്പൻ വാഗ്ദാനം ചെയ്യുന്നില്ല. തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരാ...

കുഞ്ഞനുറുമ്പിന്റെ പണി

🐜🐜🐜 ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്‍റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്‍ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ തൊഴിലില്‍ അവന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ... ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. 🦁🦁 ഒരു മേല്‍നോട്ടക്കാരന്‍ കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്‍റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്.. കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്. ⏱⏱  റിപ്പോര്‍ട്ടുകള്‍ എഴുതാനും ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി അദ്ദേഹം ചിലന്തിയെ നിയമിക്കുകയും ചെയ്തു.. 🕷🕷 സമയാസമയമുള്ള, പാറ്റസുപ്പര്‍വൈസറുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് സിംഹം സന്തുഷ്ടനായി.. 🦁🦁  ഉല്‍പ്പാദനക്ഷമതയുടേയും, ഉല്‍പ്പാദനത്തിന്‍റേയും ഗ്രാഫ് തയ്യാറാക്കി നല്‍കാന്‍ സിംഹം പാറ്റ സൂപ്പര്‍ വൈസറോട് നിര്‍ദ്ദേശിച്ചു. അതിനുവേണ്ട...

യുദ്ധം ജയിക്കുന്ന പ്രണയം പ്രണയം പരാജയപ്പെടുന്ന ജീവിതം

യുദ്ധം ജയിക്കുന്ന പ്രണയം പ്രണയം പരാജയപ്പെടുന്ന ജീവിതം ബംഗളൂരു സാറ്റലൈറ്റ് ബസ് സ്‌റ്റാൻഡിൽ  നിന്ന് സാധാരണ പോലെ മാനന്തവാടിക്ക് ബസ് (മൈസൂർ ബസ്) കയറി. സീറ്റ് അന്വേഷിച്ചു നടന്നിട്ട് ആകെ ബാക്കിയുള്ള ഒരു സീറ്റ് ഒരു മുസ്ലിം വനിതയുടെ സമീപത്താണുണ്ടായിരുന്നത്. അവരോട് അനുവാദം ചോദിച്ച് അവിടിരുന്നു. തല മൂടി കറുത്ത കുപ്പായമണിഞ്ഞ അവർ കുറച്ചു കഴിഞ്ഞപ്പോൾ ബാഗിൽ നിന്നും കടലയുടെ പാക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ പതിയെ ചാരിയിരുന്ന് ഉറങ്ങാൻ ശ്രമിക്കുന്ന എന്റെ നേരെ അവർ ആ പാക്കറ്റ് നീട്ടി. അപരിചിതത്വത്തിന്റെ ചളിപ്പിൽ ഞാൻ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അതിൽ നിന്നും മൂന്നാലെണ്ണം എടുത്തു. എന്നിട്ട് ചോദിച്ചു, "മലയാളിയാണോ?" സംസാരിക്കാൻ വലിയ താല്പര്യം അവർ ആദ്യം കാണിച്ചില്ലെങ്കിലും സാവധാനം ഓരോ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്റെ ജോലിയിലേക്കെത്തി. ജോലിയല്ല, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, അച്ചനാണ് എന്നൊക്കെ പറഞ്ഞ് അവരെ മനസിലാക്കാൻ പരിശ്രമിച്ചു. പെട്ടെന്ന് അവർ ആ കറുത്ത മുഖാവരണം ഉയർത്തി, അവിശ്വസനീയം എന്നൊരു മുഖഭാവത്തിൽ അവർ ചോദിച്ചു, "അച്ചനാണൊ???" സിവിൽ ഡ്രെസ്സിൽ ആയിരുന്ന എ...

മദ്യപരെ ഇതിലെ ഇതിലെ

മദ്യം കഴിക്കുന്നവർക്ക് വേണ്ടി മാത്രം !!! 🍷🍷🍾മദ്യത്തെക്കുറിച്ചാണ് പറയുന്നത്.🍾🍾🍷 മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് നല്ലത്. ബ്രാണ്ടി ചൂടാണ്, അതിനേക്കാ ൾ ചൂടാണ് വിസ്ക്കിക്ക്. തണുപ്പു രാജ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് വിസ്കിയാണ്. മറ്റു മദ്യത്തെ അപേക്ഷിച്ച് വിലക്കൂടുതലും ഇതിനാണ്. എന്നാൽ വളരെ സ്ലോവിലെ ഇത് തലക്കു പിടിക്കൂ, അതുപോലെ ഇതിന്റെ പൂസും സാവകാശത്തിലേ പോകൂ. 🍺 മദ്യത്തിന്റെ കൂടെ മത്സ്യം അഥവാ ഇറച്ചിയേക്കാൾ 🍗🍖🍤നല്ലത് പഴവർഗ്ഗങ്ങളാണ്. 🍌🍉🍇🍒🍎 🍾കള്ളിന്റെ കൂടെ മീൻക്കറിയാണ് 🍲എല്ലാവരും കഴിക്കുന്നത് എന്നാൽ കള്ളും 🍾🍲മീനും വിരുദ്ധാഹാരമണ്. 🍾കള്ളുകുടിക്കുമ്പോൾ അവലോ, ബ്രഡോ🍞🌭 കഴിച്ചാൽ ധാരാളം സമയം കിക്ക് നിൽക്കും, ഓവറാവില്ല.     🍹🍸🍷🍻🍺പലരും പറയാറുണ്ട് എത്ര കുടിച്ചാലും അവൻ ഛർദ്ദിക്കില്ല... ഒടുക്കത്തേ കപ്പാസിറ്റി ആണെന്ന്.. എങ്കിൽ 100 ശതമാനവും തെറ്റ്. 🌶🙅🏻 പുള്ളിക്കാരന്റെ ആന്തര അവയത്തിന്റെ പണി ഏകദേശം നിർത്തി എന്നാണർത്ഥം. 🙆🏻‍♂     😜അല്പമദ്യം കൊണ്ട് പൂസാകാൻ കടുക് എണ്ണയില്ലാതേ വറുത്ത് പഞ്ചസാരയുംകൂട്ടിപ്പൊട...