Skip to main content

ദൈവങ്ങൾ



ആളൊഴിഞ്ഞൊരു സന്ധ്യയിൽ
അവസാന സങ്കടവും പടിയിറങ്ങിക്കഴിഞ്ഞ്‌ ദൈവങ്ങളിറങ്ങി,
ഡോക്ടറെക്കാണാൻ.

അരണ്ടവെളിച്ചത്തിൽ അശ്ലീല നോട്ടങ്ങളും ആംഗ്യങ്ങളും പിറുപിറുക്കലുകളും.

ദേവതമാർ നടപ്പ്‌ വേഗത്തിലാക്കി.

വളവിനൊരു കാർ വന്നു നിൽക്കുകയും.കൈകളിലൊന്നിലാരോ പിടിക്കുകയും ചെയ്തു.
ബഹളം വെച്ചാണവർ രക്ഷപെട്ടത്‌.

ഓടി കിതച്ച്‌ അവസാനം ഡോക്ടറുടെ വീട്ടുപടിക്കലെത്തി.

'ദൈവങ്ങളാണ് ,
അസുഖങ്ങൾ കുറച്ചധികമുണ്ട്‌'
അവർ മുരടനക്കി.

മദ്ധ്യവയസ്കനായ ഡോക്ടർ പരിശോധന തുടങ്ങി.

കോളാമ്പിയിലുള്ള ഭക്തി വിപ്ലവം കേട്ട്‌
ഒരാളുടെ കേഴ്‌വി ശക്തി ഭാഗീകമായി തകരാറിലായിരുന്നു.
വെടിക്കെട്ടിനു ചെവി വെച്ച്‌ മറ്റൊരാളുടേത്‌ ഏതാണ്ട്‌ പൂർണ്ണമായും.

ചന്ദനത്തിരിയുടെ പുകയിലിരുന്ന് വേറൊരാൾക്ക്‌ ശ്വാസം മുട്ടലും ചുമയും.

മധുരം തിന്ന് പ്രമേഹ രോഗികകളായവരുമുണ്ട്‌.
പിന്നെ പൊണ്ണത്തടിയും വയറിളക്കവും വേറെ.

പൊള്ളലുകൾ മർമ്മങ്ങളിൽ
പുരോഹിതന്റെ കൈപ്പിഴ

നാണയത്തുട്ടിനു ഏറുകിട്ടി കണ്ണു തകർന്നവരുണ്ട്‌.

പുഴുത്തു നാറിയൊരു മുറിവുമായി
ഒരു ദൈവം മുന്നോട്ടു വന്നു.
രക്തമൊഴുകാൻ കത്തി വെച്ചത്‌.
അതൊരു അത്ഭുതമാണത്രെ!

പരിശോധനകളെല്ലാം കഴിഞ്ഞ്‌
മരുന്നുമായി ദൈവങ്ങൾ
പോകുവാനെഴുന്നേറ്റു.

'പണം..പണം വെച്ചിട്ട്‌ പോകു'
ഡോക്ടർ വിളിച്ചു പറഞ്ഞു.

'ഞങ്ങൾ ദൈവങ്ങളാണു'

'അതിനെന്ത അപ്പോ പൈസ കുറെക്കാണുമല്ലോ'

'ഞങ്ങൾ ബന്ധിതരാണു.കച്ചവട വസ്തുക്കൾ.പണമൊന്നും ഞങ്ങൾ കാണാറില്ല.അവർക്കാണതൊക്കെ.'

'ആ ആഭരണങ്ങളൊക്കെ ഊരി വെക്കു'

'ഇതിനൊക്കെ തിളക്കം മാത്രമെ ഉള്ളു.പൊള്ളയായത്‌.ശരിക്കുമുള്ളത്‌ നിലവറകളിലും,ചിലരുടെ കീശകളിലുമാണു.'

'പിന്നെ എന്തുണ്ട്‌ നിങ്ങളുടെ കയ്യിൽ?'

'പ്രാർത്ഥനകളും,പ്രതീക്ഷകളും,കണ്ണീരും.ഇതൊക്കെയാണു ഞങ്ങളുടെ സമ്പാദ്യങ്ങൾ.'

'അതങ്ങ്‌ പള്ളീൽ പറഞ്ഞാ മതി'

ദൈവങ്ങൾ പരസ്പരം നോക്കി.
കയ്യിലും കാലിലും മുറിപ്പാടുമായൊരാൾ മുന്നോട്ടു വന്ന് നിഷ്കളങ്കമായി ചോദിച്ചു.

'പള്ളീലെവിടാ പറയേണ്ടത്‌?'

ഡോക്ടറിന്റെ മുഖം ചുവന്നു.

'നിങ്ങളെന്ത ആളെ കളിയാക്കുകയാണോ?
ആ പട്ടുവസ്ത്രങ്ങൾ അതിവിടെ അഴിച്ചു വെക്കു.'

ദൈവങ്ങൾ പട്ടുവസ്ത്രങ്ങൾ അഴിച്ച്‌ മേശപ്പുറത്ത്‌ വെച്ച്‌ പോകാനായി ഇറങ്ങി.
കണ്ടിരുന്ന ഡോക്ടറെഴുന്നേറ്റ്‌
നിറഞ്ഞ ശരീരങ്ങൾ കണ്ണുകൊണ്ടുഴിഞ്ഞ്‌ പറഞ്ഞു.
'ഒരു രാത്രി ഇവിടെക്കഴിഞ്ഞിട്ട്‌ പോകാം'
ഇരുട്ടിലൂടെ  അർദ്ധനഗ്നരായി ദൈവങ്ങളിറങ്ങിയോടി....

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...