Skip to main content

Posts

Showing posts from February, 2017

എപ്പോഴും കൂടെയുള്ള ആൾ

ഒരു വൈദികന്‍ എല്ലാ ദിവസവും  ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു  വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് ആ ഫാദര്‍  കണ്ടു. ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ വൈദികന് അദ്ദേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു... ''നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?''  അദ്ദേഹം പറഞ്ഞു....''ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്‍ത്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക്...

വേഴാമ്പൽ

പലർക്കും അറിയാത്ത ഒരു വലിയ സത്യം..... അപ്രതീക്ഷിതമായൊരു ചോദ്യം..... എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി ക്കുന്നത്..??.. പല ഉത്തരങ്ങളും പറഞ്ഞു.. മഴ കാത്തിരിക്കുന്നതുകൊണ്ട്,, വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,, അങ്ങനെ പലതും.. എല്ലാം കേട്ടതിനു ശേഷം ചോദ്യകർത്താവ് പറഞ്ഞു തുടങ്ങി.. നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്... അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല..😅😅😅 എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്.. ഒട്ടേറെ നൊമ്പരത്തോടെയും....... സാധാരണ പക്ഷികളും മ്യഗങ്ങളും  പോളിഗാമിയാണ്.. അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ.. . എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ.. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു.. പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽ നിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും...

പ്രേമലേഖനം

ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍ .....??? ഒന്ന് നോക്കാം .്...! ________________-_____________ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാന്കടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം . നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധർവ്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദായങ്ങള...

ഫലിതങ്ങൾ

ആദ്യമായി ബസിൽ യാത്ര ചെയ്ത നമ്പൂതിരി സ്റ്റോപ്പിൽ ഇറങ്ങി ബസിന്റെ അടിയിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട്‌ ബസിലെ ക്‌ളീനർ : എന്താ തിരുമേനി  നോക്കണേ ? നമ്പൂതിരി : നോം പടി കയറുന്നതിനു മുമ്പ് ചെരിപ്പു താഴെ ഊരി ഇട്ടിരുന്നു. അതിപ്പോ കാണാനില്യ. ഏതോ എഭ്യന്മാർ കട്ടോണ്ട് പോയിന്നാ തോന്നണേ. 😀😀😀😀                                                                                                      ******** ഭാര്യ ജോലി ചെയ്യുന്ന ഓഫീസിൽ ശശി ചെല്ലുമ്പോൾ ഭാര്യ  മാനേജരുടെ മടിയിൽ ഇരിക്കുന്നു....!!!!!!!!!!! ശശി :: ഇറങ്ങി വാടി ഇവിടെ ...ഈ ജോലി ഇന്നത്തോടെ നിർത്തിക്കോണം.... മാനേജർ:: പ്ലീസ് ഒച്ച വച്ച് നാറ്റിക്കരുത്... ശശി :: നാറ്റിക്കും! എല്ലാവരും അറിയട്ടെ ഇവിടെ സ്‌റ്റാഫിന് ഇരിക്കാൻ കസേര പോലും ഇല്ലാത്ത കാര്യം 😂😂 ********** ബീരാന്‍ ആ...

യക്ഷി

യക്ഷി !!!!!!!!!!!!! യക്ഷി തൻറെ പതിവ് ഊരുചുറ്റൽ കഴിഞ്ഞെത്തിയപ്പോഴാണ് ആ നഗ്നസത്യം തിരിച്ചറിഞ്ഞത്, തൻറെ വാസസ്ഥാനമായ പാലമരം മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ആ പ്രദേശത്തെ അവസാന പാലമരവും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഇനി താനെന്ത് ചെയ്യും യക്ഷി തലപുകഞ്ഞാലോചിച്ചു. പാലമരത്തേക്കാൾ പൊക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന മൊബൈൽ ടവറുകൾ ആദ്യമൊക്കെ അവളെ അൽപം മോഹിപ്പിച്ചിരുന്നുവെങ്കിലും റേഡിയേഷനെക്കുറിച്ചോർത്തപ്പോൾ വേണ്ടെന്നുവച്ചതാണ്. പക്ഷേ അവൾക്കന്നും ഇന്നും ആലോചിച്ചിട്ടും മനസിലാകാത്ത ചില കാര്യങ്ങളുണ്ടായിരുന്നു. മൊബൈൽ ടവറിലെ റേഡിയേഷനെതിരേ സമരം ചെയ്യുന്നവരുടെയല്ലാം കൈയ്യിൽ ടവറിനേക്കാൾ റേഡിയേഷൻ ഏൽപ്പിക്കാൻ കെൽപ്പുള്ള മൊബൈൽ ഫോണുകളുണ്ട്. ടവറ് സ്ഥാപിക്കാൻ അനുവദിക്കാത്ത ഇവർ തന്നെ റെയ്ഞ്ച് ഇല്ലായെന്ന് പറഞ്ഞ് കസ്റ്റമർ കെയർ ജീവനക്കാരുടെ പിതാവിന് വിളിക്കുന്നതും കേൾക്കാം. അതെങ്ങനെയാ റെയ്ച് കിട്ടാൻ ടവറിനു പകരം കൊടിമരം നാട്ടിയാൽ മതിയെന്നാണോ ഇവർ ധരിച്ചുവച്ചേക്കുന്നത്. യക്ഷിയുടെ ചിന്തകളങ്ങനെ കാടുകയറിയപ്പോൾ പാലമരത്തിൻറെ കടയ്ക്കൽ കോടാലി.  അല്ല യന്ത്രവാൾ വച്ചവരെത്തി തടി കൊണ്ട് പോകാനൊരു ലോറിയുമായി....

കുറ്റവും ശിക്ഷയും

*കുറ്റവും ശിക്ഷയും* “...ഞങ്ങള്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം കൂടി പറയാം. ഒരു പരീക്ഷാ ദിവസം തേഡ് ഫോമില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ അവനെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു. *സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം.* ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ. കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു. *എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ്‌ സാര്‍ ശക്തമായി എതിര്‍ത്തു. ‘അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു. അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം’.* സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി. ഹെഡ്മാസ്റ്ററും സഹാധ്യാപകരും തോമസ്‌ സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല. ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമ...

ജോമോന്റെ സുവിശേഷങ്ങൾ

കുട്ടികളുടെ വേദോപദേശകുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാപിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മച്ചി ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മച്ചി മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മച്ചിക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു.                              ''            ...