Skip to main content

Posts

രക്തസാക്ഷി

അഭിമാനത്തോടെ, പൊക്കിപ്പിടിച്ച തലയുമായി, രക്തസാക്ഷിയുടെ പരിവേഷത്തിൽ പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു: "നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ? കേരളത്തിൽ നിന്നു തന്നെയല്ലേ? " അയാൾ തല താഴ്ത്തി പറഞ്ഞു: ''അതെ" "ങ്ഹാ..അതിൽ  പുതുമയൊന്നുമില്ലല്ലോ ..! അവിടെയല്ലേ ഏറ്റവും കൂടുതൽ രാഷ്ടീയ ഭ്രാന്തന്മാരുള്ളത്? ആട്ടെ ഇക്കുറി എത്ര വെട്ടു കൊണ്ടു ..?" ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു: "അമ്പത്തിനാല്...." "ഉം...."ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു: "കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിരണ്ട്... രണ്ടെണ്ണം കൂടിയിട്ടുണ്ട്...പുരോഗതിയുണ്ട്..." ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. "വാ...എന്റെ കൂടെ... നിനക്ക് ഒരു കാഴ്ച്ച കാണിച്ചു തരാം...'' അയാൾ ദൈവത്തെ പിന്തുടർന്നു. മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി. "ആ കാണുന്നതെന്താണ് ..?" അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു: "എന്റെ വീട് , എന്റെ പ്രിയപ്പ...
Recent posts

വിവാഹ സമ്മാനം

          ഇന്നവളുടെ വിവാഹ സുദിനമായിരുന്നു. ചടങ്ങുകൾക്കവസാനം അവളുടെ അമ്മ പുതിയൊരു ബാങ്ക് പാസ്സ്ബുക്ക് അവൾക്ക് നൽകി.        അതിൽ 1000 രൂപ അടച്ചിട്ടുണ്ടായിരുന്നു.        എന്നിട്ട് പറഞ്ഞു: "എന്റെ പ്രിയ മകളേ.. ഈ പാസ്സ്ബുക്ക് നീ എടുക്കുക, ഇത് നിന്റെ വിവാഹ ജീവിതത്തിന്റെ ഒരു പ്രമാണമായി സൂക്ഷിക്കുക. എപ്പോഴൊക്കെ സന്തോഷകരവും മറക്കാനാവാത്തവയുമായ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അല്പം പണം ഇതിൽ നിക്ഷേപിക്കുക.          _എത്ര സന്തോഷകരമാണോ അത്രയും കൂടുതൽ തുക_         അതെന്തിനുവേണ്ടി ആണെന്ന് ആ സംഖ്യക്കു നേരേ എഴുതുകയും ചെയ്യുക.     ആദ്യത്തേത് നിനക്കുവേണ്ടി ഞാൻ ചെയ്തിരിക്കുന്നു..       ഇനിയുള്ളത് നിന്റെ ഭർത്താവുമൊന്നിച് ചെയ്യുക.      വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം സന്തോഷം നിങ്ങൾ രണ്ടുപേരും പങ്കിട്ടിരുന്നെന്ന്...."     വീട്ടിലെത്തിയ ഉടൻ തന്നെ അവൾ ഇക്കാര്യം അവളുടെ ഭ...

*കുടുംബങ്ങളിൽ എങ്ങിനെ ഗുണ്ടകളെ സൃഷ്ടിയ്ക്കാം ?*

കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു... എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: "അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.... ഈ ചെറുക്കനെക്കൊണ്ടു തോറ്റു." ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും'' അതോടെ ചെക്കന്‍ അടങ്ങി. തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?''     ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കുമുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു  കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കുകൊണ്ടുപോലും തടയില്ല. കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി  ടി.വി.യുടേയോ കമ്പ്യ...

കുപ്പിയുടെ ശക്തി

നിന്നെ സമ്മതിക്കണം അമ്മിണീ. നിന്റെ ഭർത്താവ് രക്ഷപ്പെടുമെന്ന് ഞങ്ങളാരും  കരുതിയതല്ല.       രണ്ടു കൈകളും രണ്ടു കാലുകളും  ഒരു വശവും തളർന്ന് ഈ കട്ടിലിൽ കിടന്നതല്ലിയോ. നീ എവിടെയാ  ഫിസിയൊ തെറാപ്പി ചെയ്യിച്ചത് ?🙄🤔    ഞാൻ  ഒരിടത്തും കൊണ്ടു പോയില്ല. അതിയാൻ കിടക്കുന്ന കട്ടിലിനു മുകളിൽ ഒരു ഫുൾ ബോട്ടിൽ കെട്ടിത്തൂക്കിയിട്ടു. പതുക്കെ പതുക്കെ അത് എത്തിപ്പിടിക്കാൻ നോക്കൂം. അങ്ങനെ അങ്ങനെ കൈ പൊക്കി തുടങ്ങി, ഇപ്പോൾ പൂർണമായും സുഖമായി. ഇതിലും വലീയ ഫിസിയൊ തെറാപ്പി വേറെ ഇല്ല...   എന്റെ പുണ്യാളാ, ഇത്രയും ഗുണമുള്ള ബീവറേജ് കമ്പനി പൂട്ടാൻ പറഞ്ഞ് സമരം ചെയ്യുന്നവന്റെ തലയിൽ ഇടിത്തീ വീഴണെ! 🍻🍺🍾

ചിന്ത

ഒരിക്കല്‍ ഒരധ്യാപകന്‍ ക്ലാസെടുത്തുകൊണ്ടിരിക്കവേ ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി... എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു.. "ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട് ചില ചിഹ്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥമാകെ മാറും.. ഉദാഹരണത്തിന് ഈ വാക്കിലെ ഒരക്ഷരത്തിനോട് ഒരു വിസര്‍ഗം ചേര്‍ത്താല്‍ അത് 'ചന്തം' എന്ന് വായിക്കാം..." ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു ... "എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ ഒരു വള്ളി ചേര്‍ത്താല്‍ നമ്മള്‍ എന്ത് വായിക്കും...?" ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു.... വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് അടക്കിപ്പിടിച്ച ചിരികളും ചില കമന്റുകളും ഉയര്‍ന്നു.. പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ താഴോട്ടു മുഖം കുനിച്ചിരുന്നു.. മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍ 'ഈ മാഷിനിതെന്തു പറ്റി'യെന്ന്‍ ഒരല്‍പം നീരസത്തോടെ പരസ്പരം നോക്കി നെറ്റി ചുളിച്ചു ... "ശരി നിങ്ങള്‍ പറയേണ്ട... ഞാന്‍ തന്നെ എഴുതിക്കോളാം .." മാഷ്‌ ചോക്ക് കൈയിലെടുത്തു ബോര്‍ഡിനടുത്തേക്ക് നീങ്ങി.. ശേഷം ...

വിശ്വാസം

"ഹലോ....ആരാ ഇത്..??" "ഹലോ.... കോണ്‍ട്രാക്ടര്‍ വിനോദ് അല്ലേ..??" "അതേ.... കോൺട്രാക്ടര്‍ വിനോദാണ്..‌ ..നിങ്ങളാരാണ്?" "ഇത് ഞാനാണ് മിസ്സിസ്സ് രമണി രമണന്‍......." "ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?" "ങും.... പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുകയായിരുന്നു..... ..എന്ത് വീടാടോ താന്‍ പണിഞ്ഞ് തന്നത്..." "വീടിനെന്താണ് മാഡം കുഴപ്പം?? അടിപൊളിയല്ലേ..." "അടിപൊളിയും...രണ്ട് കിലോമീറ്റർ അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തുടങ്ങി." "ങേ.... അതെന്ത് പറ്റി...." "ഒന്നും പറ്റിയില്ല.. മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും.. പറഞ്ഞേക്കാം.." പാവം നമ്മുടെ കോണ്‍ട്രാക്ടര്‍ ഓട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിച്ചേച്ചിയുടെ വീട്ടിലെത്തി. വീടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിച്ചേച്ചി... കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും കലി തുള്ളിയ കണ്ണ...

സഹായം

*സഹായം..* ഒരിക്കൽ ബിൽ ഗേറ്റ്സിനോട് സംസാരത്തിനിടയിൽ ഒരാൾ പറഞ്ഞു. "ലോകത്ത് നിങ്ങളേക്കാൽ വലിയ പണക്കാരനില്ല". ഇത് കേട്ട ബിൽ ഗേറ്റ്സ് തന്റെയൊരു അനുഭവം വിവരിക്കാൻ തുടങ്ങി..... കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട സമയം. ന്യൂയോർക്ക് വിമാനതാവളത്തിൽ വെച്ച് ഒരു ന്യൂസ് പേപ്പർ ബോയിയെ കണ്ടു. ഹെഡ് ലൈൻ കണ്ടപ്പോൾ ഒരാഗ്രഹം. ഒരു ന്യൂസ് പേപ്പർ വാങ്ങാം എന്ന് കരുതി അവനെ വിളിച്ചു. പക്ഷേ എന്റെ കൈയ്യിൽ ചില്ലറ തുട്ടുകൾ ഇല്ല. അത് കാരണം വേണ്ടാ എന്ന് വെച്ചു നടന്നു. എന്നാൽ ആ കറുത്ത വർഗക്കാരനായ കുട്ടി എന്നെ വിളിച്ചിട്ട് ഒരു പത്രം എന്റെ നേരേ നീട്ടി. എന്റെ കൈയ്യിൽ ചില്ലറയില്ല എന്ന് പറഞ്ഞപ്പോൾ സാരമില്ല ഇത് ഫ്രീയായി എടുത്തോളൂ എന്ന് പറഞ്ഞ് എനിക്ക് തന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അതേ വിമാന താവളത്തിൽ ഞാൻ ചെന്നു. വീണ്ടും പഴയത് പോലെ ഹെഡ് ലൈൻ കണ്ട് പത്രം വാങ്ങാൻ ആഗ്രഹം തോന്നി കൈയ്യിൽ ചില്ലറയില്ല. അതേ പയ്യൻ വീണ്ടും ഫ്രീയായി പത്രം വെച്ച് നീട്ടി. എനിക്ക് വാങ്ങാൻ മടി തോന്നി. എന്റെ ലാഭത്തിൽ നിന്നുള്ളതാണ് സാരമില്ല എന്ന് പറഞ്ഞ് അവൻ നിർബന്ധിച്ച് തന്നു. 19 വർഷങ്ങൾക്ക് ശേഷം ഞാൻ പണക്കാര...